കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Monday, February 11, 2013

ഫെബ്രുവരി - 14



 















ഉരുകിയ സൂര്യന്‍
ലാവയായ്
മണ്ണിലേക്ക് പരന്നൊഴുകി.

 പ്രതീക്ഷകളെപ്പോല്‍
പുല്‍നാമ്പുകള്‍
കരിഞ്ഞുറഞ്ഞു.

മഴ മറന്ന ആകാശം
വേനലില്‍ ഒരു മരം നട്ടു.

അവശേഷിച്ച
ജലകണിക
ഒരിലയില്‍ നിന്ന്
ബാഷ്പമായ്
ശൂന്യതയിലേക്ക്.

കണിക്കൊന്നകള്‍ പൂത്തു
ഒരിറ്റു ദാഹജലം തേടി
ഞാനും നീയും
പൂമരച്ചോട്ടില്‍ തപസ്സിരുന്നു.
 ഫെബ്രുവരി  14-ന് പ്രണയം
വന്നു വിളിച്ചപ്പോള്‍
നെല്‍വയല്‍കരിഞ്ഞതുകാണാതെ
പങ്കുവെച്ചതെന്താണ് ?