കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Sunday, July 7, 2013

സ്‌നേഹപൂര്‍വ്വം പ്രണയിനിക്ക്





















ഞാറല്‍പ്പഴങ്ങള്‍ പഴുത്തുതുടുത്ത്
നീലിച്ചുനില്‍ക്കും നിന്നിലേക്കുള്ള
പാതയോരത്തിന്‍ ഊടുവഴികളില്‍
മഴത്തുള്ളിയുറ്റും നെല്ലിമരങ്ങളെ,

കോടമഞ്ഞുപുല്‍കും നിന്നിളംമാറിടങ്ങള്‍തന്‍
താഴ്‌വരകളില്‍ വിരിയും കണ്ണാന്തളിപ്പൂക്കളെ,

കാട്ടുതെച്ചികളില്‍ മധുനുകരും ചിത്രശലഭങ്ങളെ,

പച്ചയും മഞ്ഞയും നിറംമാറിക്കളിക്കും
നിന്‍തനുവിലെ നെല്‍വയലില്‍
കൊയ്ത്തരിവാളിനെ രാകിമിനുക്കി
പാടാന്‍മറന്ന ഞാറ്റുപാട്ടുകളെ,

നാട്ടുമാവിന്‍ ഗന്ധം പരത്തും
പറങ്കിമാവിന്‍ ചെറുതളിരിലകളെ...
എല്ലാം സാക്ഷിനിര്‍ത്തി;
വാഴയൂരില്‍ എനിക്കുപ്രിയരാം
പച്ചവിരിപ്പിട്ട മലനിരകളെ
ആര്‍ദ്രമായ് തഴുകും 'ചാലിയാര്‍' പുഴയെ
പ്രണയിച്ചുപോയീ ഞാന്‍ അഗാധമായ്.

ഇടവപ്പാതിതന്‍ കുളിരൂറും തണുപ്പില്‍
വിരഹത്തിന്‍ ചൂടേറ്റ് വാടിക്കരിയാതിരിക്കാന്‍
സ്മരണകളിരമ്പുന്ന നെഞ്ചിന്റെ കൂടില്‍
കരിമഷിചിന്തും ഇത്തൂലിക
കൂത്തിയിറക്കുന്നു ഞാന്‍ സ്‌നേഹപൂര്‍വ്വം.

No comments: