മാറ്റിവെച്ച വിത്തുകള്‍ പുറംതോട് പൊട്ടിച്ച്,
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നാള്‍ വരും.
ചെറുതളിരിലകള്‍ കണ്‍പീലിവിടര്‍ത്തി,
പുലരിയിലേക്ക് ഉദിച്ചുയരുന്ന കാലമുണ്ടാകും.
സ്വപ്‌നങ്ങള്‍ ചുവന്ന് തുടുത്ത്,
ചിന്തകള്‍ ലോഹംപോലുരുകുന്ന നാളെയുണ്ടാകും.
വേദനകള്‍ നാം കുഴിവെട്ടിമൂടും.
അപരന്റെ കാതുകളില്‍ സംഗീതംപൊഴിക്കുവാന്‍,
നെല്‍വയലുകളില്‍ മുളംന്തണ്ട് വിളയിക്കും.
അന്നേ മരൂഭൂമികളില്‍ മരുപ്പച്ച കാണൂ...
അന്നേ വസന്തം വരൂ..പൂക്കള്‍ ചിരിക്കൂ...

No comments:
Post a Comment