സമാനതകളില്ലാത്ത
അനശ്വരതയിലേക്ക്
ചൂഴ്ന്നു നില്ക്കണ
നിന്റെ കണ്ണുകളോട്
ഞങ്ങള്‍ക്ക് പ്രണയമായിരുന്നു.
വിഗ്രഹാരാധനയെന്നു
വിളിച്ചു പരിഹസിച്ചവർ
കണ്‍തുറന്നു കാണട്ടെ,
നീ വിതച്ച പ്രതീക്ഷയുടെ വിത്തുകൾ
ലാറ്റിനമേരിക്കയിൽ
മാറ്റങ്ങൾ കൊയ്തത്.
മുല്ലപ്പൂ വിപ്ലവ വഴികളിൽ
അറബുനാടുകൾ നിന്‍ ചിത്രം
നെഞ്ചോടു ചേര്‍ത്തത്.
വിശ്വ പോരാളിയുടെ
ചുണ്ടിനും വിരലിനുമിടയിലെ
ചുരുട്ടുമാത്രം കണ്ടു
കഞ്ചാവെന്നു
പരിഹസിച്ച സുഹൃത്തേ,
നിനക്കറിയില്ല,
ബൊളീവിയൻ കാടുകളിൽ
കടുത്ത ആസ്തമയെ
പച്ചിലമരുന്നുള്ള ചുരുട്ടുകൊണ്ടതിജീവിച്ചും,
സാമ്രാജ്യത്വ തോക്കിനുമുന്നിൽ
നെഞ്ചു കാട്ടിപോരുതിയും,
ഒരു സഖാവിനു
മാനവരാശിയുടെ വിമോചനം
സ്വപ്നം കാണാൻ കഴിയുമെന്ന്...

No comments:
Post a Comment