കുടിവെള്ളത്തിനുപോലും
കൈനീട്ടി യാചിക്കാനുള്ള
അവകാശത്തിനും മുന്‍പേ,
ഉള്ളവനും ഇല്ലാത്തവനും
ഒരുപോലെ ആസ്വദിക്കുന്ന
പ്രണയസ്വാതന്ത്ര്യം മാത്രമാകാം
നാല്‍പ്പത്തിയേഴില്‍
രാജ്യം വെട്ടിമുറിച്ചപ്പോള്‍
ഡല്‍ഹി നേടിയത്.
മുക്കിനും മൂലയിലും
നോക്കാല്‍, വാക്കാല്‍, മെയ്യാല്‍
പ്രണയിക്കുന്ന കാഴ്ചകള്‍പോലെ
വര്‍ണശബളമാകില്ല;
തെരുവില്‍ കൈനീട്ടുന്നവന്റെ
മനസ്സും, ശരീരവും, സ്വപ്‌നങ്ങളും.
പാര്‍പ്പിടത്തിനും നല്ലയാഹാരത്തിനും
നല്ലയുടുപ്പിനും വിദ്യാഭ്യാസത്തിനും
എന്തിന്...
വൃത്തിയോടെ പ്രാഥമികാവശ്യം
നിറവേറ്റാന്‍വരെയുള്ള സ്വാതന്ത്ര്യം,
കുറുക്കന്‍ കൊക്കിന്
പണ്ട് വിരുന്നൂട്ടിയ
പരന്ന പാത്രംപോലെ,
'ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള
അന്തര'ത്ത ആശ്രയിച്ചിരിക്കും.
കാഴ്ചക്കുമാത്രമല്ല;
ചിന്തക്കും യാഥാര്ത്ഥ്യങ്ങള്ക്കുമുണ്
രണ്ടുപക്ഷം.



