കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
Tuesday, November 8, 2016
സ്‌കൂളില്‍ ഉച്ചഭക്ഷണമുണ്ട്
പച്ചയും ചുവന്നതുമായി
പ്ലേറ്റുകള്‍ പ്രത്യേകം
സംവരണം ചെയ്തുവച്ചിട്ടുണ്ട്.
'' പ്ലേറ്റുകള്‍ മാറി
എടുക്കരുത് കഴിക്കരുത്'' - മനുമൊഴിയാണ്.
ഉയര്‍ന്നതും താഴ്ന്നതുമായി
ആരോ ജാതികളെ തരംതിരിച്ചുവച്ചിട്ടുണ്ട്- ചാതുര്‍ വര്‍ണ്യമാണ്.
മനുഷ്യര്‍ക്ക് മാത്രമല്ല;
ഭക്ഷണത്തിനും പ്ലേറ്റിനും ജാതിയുള്ള
ഒര്ജ്ജാതി കാലമാണ്.
വിഭവമല്ല;
പ്ലേറ്റിന്റെ നിറം മാറിയെടുത്തതാണ്.
ശിക്ഷയുണ്ട്;
ഒരിക്കലും അതൊരു കുറ്റമല്ലേലും.
കാട്ടുദൈവങ്ങളാണ് ചുറ്റും
കാട്ടുനീതിയേ കാണൂ.
ഛര്‍ദ്ദിച്ച് തീരുവോളം മര്‍ദ്ദിച്ച മാഷേ,
ചോരയൊന്നെടുത്ത് ടെസ്റ്റുചെയ്യണം.
നിറമൊന്നേ കാണൂ...
കുലമൊന്നേയുള്ളൂ...
പ്ലേറ്റുകള്‍ പ്രത്യേകം
സംവരണം ചെയ്തുവച്ചിട്ടുണ്ട്.
'' പ്ലേറ്റുകള്‍ മാറി
എടുക്കരുത് കഴിക്കരുത്'' - മനുമൊഴിയാണ്.
ഉയര്‍ന്നതും താഴ്ന്നതുമായി
ആരോ ജാതികളെ തരംതിരിച്ചുവച്ചിട്ടുണ്ട്- ചാതുര്‍ വര്‍ണ്യമാണ്.
മനുഷ്യര്‍ക്ക് മാത്രമല്ല;
ഭക്ഷണത്തിനും പ്ലേറ്റിനും ജാതിയുള്ള
ഒര്ജ്ജാതി കാലമാണ്.
വിഭവമല്ല;
പ്ലേറ്റിന്റെ നിറം മാറിയെടുത്തതാണ്.
ശിക്ഷയുണ്ട്;
ഒരിക്കലും അതൊരു കുറ്റമല്ലേലും.
കാട്ടുദൈവങ്ങളാണ് ചുറ്റും
കാട്ടുനീതിയേ കാണൂ.
ഛര്‍ദ്ദിച്ച് തീരുവോളം മര്‍ദ്ദിച്ച മാഷേ,
ചോരയൊന്നെടുത്ത് ടെസ്റ്റുചെയ്യണം.
നിറമൊന്നേ കാണൂ...
കുലമൊന്നേയുള്ളൂ...
കവിതയിലൂടെ നോക്കിക്കാണുന്ന പ്രിസം
ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന,
സൗഹൃദ ഗതികള്‍ക്ക് മാറ്റം വരുത്തുന്ന
ത്രികോണ പ്രിസം.
പ്രിസത്തിലൂടെ നോക്കുന്പോൾ
ആരെയും വിസ്മയിപ്പിക്കുന്ന
ഒരു ത്രികോണ സൗഹൃദം.
കടന്നുപോകുന്ന സൗഹൃദത്തിന്
വര്‍ണ്ണരാജി നല്‍കും വിധം
തരംഗദൈര്‍ഘ്യം അനുസരിച്ച്
പ്രകീണ്ണനം സംഭവിക്കാനിടയുള്ള
ഒരു പട്ടാമ്പി പ്രിസം.
സൗഹൃദം ഭൂതകാലത്തില്‍ നിന്ന്
അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍
വര്‍ത്തമാനത്തിന്റ ആദ്യാരികുചേര്‍ന്ന്
ആന്തരിക പ്രതിഫലനത്തിനും,
വര്‍ത്തമാനത്തിന്റ അന്ത്യാരികുചേര്‍ന്ന്
ബാഹ്യാ പ്രതിഫലനത്തിനും
വിധേയമായി അപവര്‍ത്തനം സംഭവിച്ച്
ഭാവിയില്‍ ഏഴ് ഘടകവര്‍ണ്ണങ്ങളായി
പിരിഞ്ഞുപോകുമത്രേ.
7 വര്‍ഷം/ വര്‍ണ്ണം + 5 പാര്‍ശ്വ വശം = 12 വര്‍ഷം
(സമവാക്യങ്ങള്‍ എഴുതപ്പെട്ടത് ഈ പ്രിസത്തിനും കവിതക്കുംവേണ്ടി മാത്രം)
ഈ കവിത ഒരു സൂചകമാണ്.
ചോദ്യങ്ങള്‍
എന്നാണ്
നിന്നോളം ആഴത്തില്‍ മുങ്ങി
നിന്നോളം വേഗത്തില്‍ ഒഴുകി
നിന്റെ ഉത്ഭവത്തിലേക്കു തിരിച്ചുപോകാനാവുക.?
ഇനി ഏതു വേനലിലാകും
നിന്നിലെ വഴുവഴുക്കന്‍ പാറക്കല്ലുകള്‍ക്ക്
മരണത്തിന്റെ ഗന്ധം നഷ്ടമാകുക?
കുടിയിറങ്ങിപ്പോയ പരല്‍മീനുകള്‍
ഏതു മഴയിലാണ് തിരിച്ചെത്തുക?
നിന്നിലെ കാണാക്കയങ്ങളിലേക്ക്
ചൂണ്ടയില്‍ കൊരുത്തിടുന്ന ചിന്തകള്‍
ഏതു വഴുവഴുപ്പന്‍ വരാലിനെയാണ്
ഇനി കാത്തിരിക്കുക.?
നീലഗിരിക്കും അറബിക്കടലിനുമിടയില്‍
നീ കരുതിവെച്ച ഒരു പ്രളയത്തില്‍
എന്നാണ്
നിന്നെ ഞാന്‍ കണ്ടെത്തിയ
കുന്നുകള്‍,
ഞാറല്‍പ്പഴങ്ങളോട്
പ്രണയം പകുത്തെടുക്കുക...?
Subscribe to:
Comments (Atom)











